2014, ജൂലൈ 24, വ്യാഴാഴ്‌ച

നടത്തത്തിൽ 
അവളൊരു 
ചത്ത അണലിയെ ചവിട്ടി.
കാൽ മടമ്പ് കൊണ്ട് 
തല ചതഞ്ഞിട്ടും,
കട്ടുറുമ്പുകൾ 
പിന്തുടർന്നിട്ടും 
അവൾ,
കണ്ണുകാണാത്ത അവൾ,
തലമുടി 
ചെവിയോളം വെട്ടിയവൾ 
തനിയേ മുന്നോട്ടു നടന്ന് ,
മഴയിൽ തുടുത്ത 
കോളാമ്പിപ്പൂക്കൾ പൊട്ടിച്ചു.
വെറുപ്പിന്റെ മലനിരകളിൽ 
വെടിയുണ്ടകൾ 
ഏറ്റു തടുത്തു തകർന്ന 
മൂക്കിലേക്ക് പൂക്കളെ അടുപ്പിച്ചു...
ആകാശം ഒന്ന് വിറച്ചു...
മരപ്പോടുകളിൽ നിന്ന് 
പഴകിയ ശവങ്ങൾ 
ജീവൻ വെച്ചെഴുന്നേറ്റു...