നടത്തത്തിൽ
അവളൊരു
ചത്ത അണലിയെ ചവിട്ടി.
കാൽ മടമ്പ് കൊണ്ട്
തല ചതഞ്ഞിട്ടും,
കട്ടുറുമ്പുകൾ
പിന്തുടർന്നിട്ടും
അവൾ,
കണ്ണുകാണാത്ത അവൾ,
തലമുടി
ചെവിയോളം വെട്ടിയവൾ
തനിയേ മുന്നോട്ടു നടന്ന് ,
മഴയിൽ തുടുത്ത
കോളാമ്പിപ്പൂക്കൾ പൊട്ടിച്ചു.
വെറുപ്പിന്റെ മലനിരകളിൽ
വെടിയുണ്ടകൾ
ഏറ്റു തടുത്തു തകർന്ന
മൂക്കിലേക്ക് പൂക്കളെ അടുപ്പിച്ചു...
ആകാശം ഒന്ന് വിറച്ചു...
മരപ്പോടുകളിൽ നിന്ന്
പഴകിയ ശവങ്ങൾ
ജീവൻ വെച്ചെഴുന്നേറ്റു...
അവളൊരു
ചത്ത അണലിയെ ചവിട്ടി.
കാൽ മടമ്പ് കൊണ്ട്
തല ചതഞ്ഞിട്ടും,
കട്ടുറുമ്പുകൾ
പിന്തുടർന്നിട്ടും
അവൾ,
കണ്ണുകാണാത്ത അവൾ,
തലമുടി
ചെവിയോളം വെട്ടിയവൾ
തനിയേ മുന്നോട്ടു നടന്ന് ,
മഴയിൽ തുടുത്ത
കോളാമ്പിപ്പൂക്കൾ പൊട്ടിച്ചു.
വെറുപ്പിന്റെ മലനിരകളിൽ
വെടിയുണ്ടകൾ
ഏറ്റു തടുത്തു തകർന്ന
മൂക്കിലേക്ക് പൂക്കളെ അടുപ്പിച്ചു...
ആകാശം ഒന്ന് വിറച്ചു...
മരപ്പോടുകളിൽ നിന്ന്
പഴകിയ ശവങ്ങൾ
ജീവൻ വെച്ചെഴുന്നേറ്റു...