2015, ഡിസംബർ 27, ഞായറാഴ്‌ച

പല വർഷങ്ങളിലായി
ഒന്നൊന്നായി
ഞാൻ എന്റെ സ്വപ്നനഗരങ്ങളിലേക്ക് യാത്ര ചെയ്തു. വിഷം കുടിച്ച പുഴകളുടെ  
ചിത്രം പകർത്തി. 
കുറ്റിക്കാടുകളിൽ ബലാൽസംഗം കഴിഞ്ഞ് ചില പെണ്ണുങ്ങൾ
എങ്ങനെയാകും ചത്തു കിടന്നിട്ടുണ്ടാകുക എന്നും 
വിശപ്പിനെ പുല്ലോളം പോലും വിലയില്ലാത്ത ഭരണകൂടം
ഒരു പാവം ബസ്തി എങ്ങനെയൊക്കെ ഇടിച്ചു നിരത്തുന്നോ
അങ്ങനെയൊക്കെയല്ലേ ബലാത്സംഗവും എന്ന് അതിശയിച്ചു.

2015, ഡിസംബർ 26, ശനിയാഴ്‌ച

അറബി നിറമുള്ള സമ്മാനം

കിടക്കയിലമർന്നു പറ്റാവുന്ന അടുത്ത നിമിഷം വരെയും,
മഞ്ഞുകാലം, കൊല്ലാവസാനം, അതിശൈത്യം.
യക്ഷികൾ പോലും കൂട്ടിനില്ലാതെ വരണ്ട തോന്നലുകൾ,
മഷി വറ്റിപ്പോയ ഹുക്ക,
കിളി ചത്തുപോയ പേന
എന്ന അവസ്ഥ.
"i will not dance to your war drum
 I will
not dance to your
beating. I know that beat.
It is lifeless."
എന്ന് പതിഞ്ഞ ശബ്ദത്തിൽ സുഹൈർ ഹമ്മദ്‌ അലറുന്നു.

യക്ഷികൾ വരും, പോകും
വെയിലിലെ തുമ്പികൾ കണക്കെ തോന്നുമ്പോഴും തോന്നാത്തപ്പോഴും
എന്നിൽ ആറാട്ട്‌ നടത്തും.
സ്വപ്നം കൊണ്ടും സങ്കടം കൊണ്ടും മുറിപ്പെടുത്തും
അതുകൊണ്ടാണ്, സത്യം പറഞ്ഞാൽ
യക്ഷികളെ കാണാൻ പോകാത്തത്.
അതുകൊണ്ടാണ് യക്ഷികളുടെ സാമീപ്യം വേണ്ടാത്തത്.
യക്ഷികൾ സിഗരറ്റ് ചോദിക്കും.
യക്ഷികൾ ഉമ്മയും ചോദിക്കും.

നഗരത്തിന് നീല  നിറമാണ്.
എല്ലാ നഗരങ്ങൾക്കും മഞ്ഞുകാലത്ത് ഒരേ നിറമാണ്.
ബസ് സ്റ്റോപ്പിൽ ഉറങ്ങുന്നവർക്ക് കമ്പിളി വിതരണം ചെയ്ത ശേഷം
ഫോട്ടോ എടുക്കുന്നവരുടെ ഒരു കൂട്ടം എല്ലാ നഗരങ്ങളിലുമുണ്ടാകുമോ?
സീബ്രാ ലൈൻ മുറിച്ചു കടക്കാൻ വണ്ടികളുടെ
ചക്രത്തോട്‌ കയ്യാലപ്പുറം കളിക്കുന്ന
എന്റെ കൈമുട്ടിൽ,
പിന്നിൽ ഡിവൈഡറിലെ ചെടിയിൽ പുതഞ്ഞിരുന്ന്
ഈർക്കിലി പോലൊരു പട്ടി നക്കി.


ഞാൻ മരിക്കാൻ ഇനിയും കൊല്ലങ്ങളെടുക്കും
ഒരുപാട് മഞ്ഞുകാലങ്ങൾ കഴിയണം.
ഒരുപാട് യുദ്ധങ്ങൾ കഴിയണം.
അപരിചിതമായ നഗരത്തിൽ എന്നെ കാണാൻ വന്നു
വഴിതെറ്റിയ കാമുകനെത്തേടി പാതിരാവിൽ ഇനിയും ഇറങ്ങി നടക്കേണ്ടി വരും.
ആളുകൾ കൂർക്കം വലിക്കുന്ന സത്രങ്ങളുടെ പടിയിൽ
ഒറ്റ ബ്ലാങ്കറ്റു പുതച്ച് നേരം വെളുപ്പിക്കേണ്ടി വരും.

ഞാനതാ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നു.
എനിക്ക് വേണ്ടി വണ്ടികളെല്ലാം നില്ക്കുന്നു.
എന്റെ പിന്നാലെ കൈത്തണ്ടയിൽ നക്കിയ
ഈർക്കിലി പട്ടിയും  തുള്ളിച്ചാടി നടക്കുന്നു.
എനിക്ക് തോന്നുന്നു ഞാനൊരു നാടകമാണെന്ന്.
ചിലപ്പോൾ ഒരു കപ്പ് തണുത്ത കാപ്പിയാണെന്ന്.
ചിലപ്പോൾ ലോകത്തെ ഏറ്റവും സുന്ദരമായ ആ ഇലയാണെന്ന്.



കൂടുതലൊന്നും പറയാനില്ലാത്തതിനാൽ
കത്ത് ചുരുക്കുന്നു.
ഇപ്പോൾ എനിക്ക് നിന്നെ കാണാനേ തോന്നുന്നില്ല.

ആരോ എന്നെപ്പറ്റി പറയുന്നുണ്ട്
"no, she is alive, very much alive!!"

2015, ഡിസംബർ 21, തിങ്കളാഴ്‌ച

പനി

ഇരപ്പെടുന്നതിലെ ആനന്ദം എങ്ങനെയാണ്?
ഉടലുകളുടെ മാന്ത്രികത എന്താണ്?
വെറുപ്പിന്റെ നിറം എന്താണ്?
തോന്നലുകളുടെ കനം എത്രയാണ്?
രാത്രികളുടെ നീളം എത്രയാണ്?
നീല നിറത്തിന്റെ മണം എങ്ങനെയാണ്?
വഴികൾക്ക് വേദനിക്കുന്നത് എവിടെയാണ്?
അടയാളങ്ങളെ കൊല്ലേണ്ടത് എവിടെ ഞെക്കിയാണ്?
മറവിയോട് ഇണങ്ങാനുള്ള സൂത്രം എന്താണ്?
ഒരു ദിവസം എന്നാൽ എത്ര നേരമാണ്?
എന്തിൽ നിന്ന് എന്ത് കുറച്ചാലാണ് പഴയ കാലം വരിക?
തെറ്റിപ്പോയ തെരുവുകളെ എങ്ങനെയാണ് പിന്തുടരേണ്ടത്?
മൂർച്ചയില്ലാത്ത ഒരു കത്തി കൊണ്ട് എത്രപേരെ കൊല്ലാൻ പറ്റും ?

2015, ഡിസംബർ 2, ബുധനാഴ്‌ച

 അല്ലെങ്കിലേ അകാലത്ത്‌ പെയ്യുന്ന മഴയോട് എനിക്ക് കലിപ്പാണ്‌
അത് കശ്മീരായാലും ചെന്നൈ ആയാലും







2015, നവംബർ 19, വ്യാഴാഴ്‌ച

shitty perfumes, sweet corn, Syria and many more...

In the morning women’s shitty perfume in the bus crowd gave me “hachee-haachee”.
on the way back it was drizzling. i bought sweet corn. hot. straight from the pot. somebody told me that they are imported ones. i don’t know. wanted to eat the charcoal- burnt or fried whatever corn, with its rustic smell and wanted to make a doll out of the pale green peel to hang it on the window bar of a dusty, red bus.
here, under a tree, a middle aged man is standing with his pine-apple cart. i thought of buying one of the pine-apples, but i had no money left as i gave it off to the corn seller. but a young man stopped his bike near the cart and i don’t know whether he bought it or not.
near the park, a slender man was talking over phone and i heard him saying “chappal se chappal lekar maaro usko”. i turned back to see his expression and he gave me that suspicious look that usually people give, while they notice a stranger listening to what they are saying. i have this disorder called curiosity syndrome.
i didn’t want the rain to rain.
electric diyas were lit all over their compound wall. shadows of leaves were moving as if they are going to die. there were real diyas where i had been staying alone, and there were real people too on the street.
i saw a boy wearing paris t-shirt. i am not going to pray for paris. i don’t want to pray for those who boss over and pretend. i am not going to pray for a limping pomeranian dog on the sreet, while the government is killing stray dogs widely. i am not going to cry for that dog’s front-leg limp. but i loved that Charlie Hebdo cartoon on IS attack on paris where champaigne is pumping out through the bullet holes. Charlie Hebdo is brilliant. i met men on the road and imagined beer and alcohol, neat or diluted coming out of the holes all over their fragile, pretentious, made-up bodies. that may help them to be less adamant.
the cartoon that mocked Russian plane crash in Syria provoked russia and now russia is having ties with france to fight the jihadis. ha ha! but tell, who made them jihadis.
i felt sad for people misread Hebdo’s cartoon on Syrian kid Ailan Kurdi.
i think cartoons all over the world must mock indian prime miniser modi. at least once.
------------------------------------------------------------------------------------------------------------for most of the big big countries, giving shelter to refugees is like the way i kept left over roti once, near the book shelf for three days. red ants came to have it for three days. may be many generations of ants. and on the fourth day i crushed the entire foil and dumped it in a waste bin.

2015, നവംബർ 16, തിങ്കളാഴ്‌ച

'ആരണ്യകം'കാണണം,




ഉടുപ്പ്  വേണം
മീൻ പൊതിഞ്ഞ കടലാസ് കൊണ്ട്

തെളിവെള്ളം മെഴുക്കിയ
കണ്ണട വേണം
കണ്ണീരിലൂടെക്കണക്കെ
എല്ലാം നനഞ്ഞു കാണണം.
പുല്ലെണ്ണത്തുമ്പിൽ
തൂങ്ങിക്കിടന്നു വേണം
ഭൂമിക്കു വേണ്ടി മുദ്രാവാക്യം വിളിക്കാൻ
അന്യായമായി
വേരുകൾക്ക് ചുറ്റും മതില് കെട്ടിയോരോടും
കാട്ടുകാരെ പുറത്താക്കിയവരോടും
 നേർക്ക്‌നേരെ വാക്കുതർക്കിക്കണം,
അതും  പുല്ലെണ്ണയിൽ ചവിട്ടി നിന്ന്.
'ആരണ്യകം'കാണണം
ഓർമ്മയിൽ ഓരോ രംഗവും വേണം
ആരണ്യകം കാണണം
ഓരോ വാക്കും വേണം
ഓരോ ഞെട്ടലും വേണം
വിലക്കപ്പെട്ട പെണ്ണിന്റെ
കലക്ക ആത്മാവ് വേണം
വിലക്കപ്പെട്ട മണ്ണിന്റെ
കലക്ക ആത്മാവ് വേണം
"കേരളത്തിലെ പാമ്പുകൾ, വേറൊരു പുസ്തകം..
കേരളത്തിലെ ചെടികളെപ്പറ്റിയുമൊരു
പുസ്തകം വരുന്നുണ്ടെന്ന്
ആഴ്ചപ്പതിപ്പിൽ പരസ്യം കണ്ടു...

ഹം..കേരളത്തിലെ മനുഷ്യരെപ്പറ്റി വല്ല പുസ്തകോം വന്നിട്ടുണ്ടോ?

ഞാൻ...ഞാൻ കണ്ടിട്ടില്ല

ഒരു രസമില്ലാത്ത വിഷയം...ആരുമെഴുതാൻ മെനക്കെട്ടിട്ടില്ല
എഴുതിയാത്തന്നെ, നിങ്ങളൊന്നും വായിക്കേമില്ല."

എന്നോട് ചൊടിച്ചോ ?
എന്തിനു ?
ഇത്ര അത്യാഗ്രഹിയായതിനു ?
ഞാനത്യാഗ്രഹിയാണ്
എനക്ക് കൊറേ അത്യാഗ്രഹികളെ അറിയാം
കൊറേ അത്യാഗ്രഹികളുമായി ഞാൻ പ്രണയത്തിലാണ്

ambitious, എന്ത് രസമുള്ള  വാക്കല്ലേ
എന്റെ അത്യാഗ്രഹികളേ!!
തീ കണക്കത്തെ ആണ്, മഞ്ഞു കണക്കത്തെ അല്ല
ക്ലീഷേ ആണ്, എന്നാലെന്താ
നമ്മൾ ക്ലീഷേകളല്ലേ
നമ്മളെ ക്ലീഷേകളാക്കിയത് ആ പോകുന്ന ആൾക്കാരല്ലേ
ഒരൊറ്റ അച്ചിലിട്ട്,
ഒരുപോലത്തെ സ്റ്റിക്കറൊട്ടിച്ച്...



2015, നവംബർ 6, വെള്ളിയാഴ്‌ച

കോണ്ടത്തിന് ക്ഷാമമുള്ള ഒരു രാജ്യം

കോണ്ടത്തിന് ക്ഷാമമുള്ള ഒരു രാജ്യം, അതാണ്‌ പോലും അവരെല്ലാം സ്വപ്നം കണ്ടത്. നമുക്കെല്ലാം സെക്സ് ചെയ്യാൻ തോന്നുമ്പോൾ നമ്മൾ വിരലുകൾ കൊണ്ട് ചെയ്യണം, നടുവിരലിനു അത്രയും നീളം ഉള്ളത് നല്ലതാണെന്ന് വിചാരിച്ച് സമാധാനിച്ചോളണം. പ്രോസ്റ്റിറ്റ്യൂഷൻ ലീഗൽ ആണപ്പാ പിന്നെ എന്തിനാ...

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പേരറിയാത്ത പ്രാണികളുടെ ചിത്രം പകര്‍ത്തുക

തലപ്പില്‍ പകച്ചു നില്‍ക്കുന്ന
പെണ് വേരുകളുടെ നിറം കാണാം.
എനിക്കോ നിനക്കോ അല്ലാതെ
മറ്റാര്‍ക്കും ഓടിക്കളിക്കാനാകാത്ത
വഴുക്കാത്ത നിലം വേണമെന്ന്
വാശി പിടിച്ചവരെല്ലാം പോയി.
നീല നക്ഷത്രം:
അതുമാത്രം തൂങ്ങിപ്പിടിച്ച്
വിങ്ങി വിറച്ച്
കഷ്ടപ്പെട്ട് മിന്നുകയും
മിനുങ്ങുകയും ചെയ്യുന്ന ഒരു
വലിയ ആകാശം.

കടല്‍ മഷി കണക്കെ
ചൊക്ക് നിറച്ച കണ്ണു മിനുക്കി
നീ എന്നും പുറത്തോട്ടിറങ്ങി.
നിന്റെ നോക്കി കൊതി കൊണ്ടവര്‍ക്ക്
നടു വിരല്‍ കാട്ടി.
നീ ആണോ പെണ്ണോ എന്ന് സംശയിച്ചവര്‍
അന്നേരം തന്നെ മരിച്ചുപോയി, അല്ലെ?

എന്നിട്ടും ചെളി നിറഞ്ഞ നഖം
ഈര്‍ക്കിലി കൊണ്ട്
മിനുക്കിത്തുടച്ച കാലങ്ങളില്‍
വിഴുങ്ങിയ കണ്ണീരു കണക്കെ നീ
'ഒരു ഹിജഡയുടെ ആത്മകഥ'
വായിച്ച് നീ മുടി നീട്ടി.

എന്നിട്ടും നീ താമസിക്കുന്ന ഒറ്റമുറി വീടിന്റെ
കീഴത്തെ ഊടുവഴിയിലൂടെ
പണികഴിഞ്ഞ് നടന്നു പോകുന്ന
തെലുഗു വര്‍ത്താനം കേട്ടു കേട്ട്
ചെരുപ്പടിയൊച്ച കേട്ട്
നീ ഉറങ്ങിയപ്പോഴും
ഒരൊറ്റ കൈവീശലില്‍
നിനള്‍ക്ക് നഷ്ടപ്പെട്ട നഗരം
നിന്നെ എപ്പോഴും കുത്തി.

തുമ്മാന്‍ ചവച്ചു തുപ്പിയ പാടുകളില്‍
ഈച്ചയാര്‍ക്കുന്ന
പൊട്ടിയ ഹെയര്‍ ക്ലിപ്പുകളും
ചത്ത ഉറകളും കാഴ്ച്ചക്കാര്‍ ചവിട്ടിക്കൊന്ന
മുറ്റമുള്ള
സിനിമാക്കൊട്ടക കണക്കെ
നിന്റെ തല ദിവസം ദിവസം പെരുത്തുവന്നു.


നീ തീവണ്ടികള്‍ കയറി,
തുരുമ്പ് മണം, വിയര്‍പ്പ്, പൊടിക്കാറ്റ്, ചൂട്.
കാലുകള്‍ക്കിടയില്‍ നീ മാത്രം അറിഞ്ഞ
ഒരു വിറ നിന്നോടൊപ്പം വളര്‍ന്നു.

മണ്‍പാത്രങ്ങളും ചൂരല്‍ക്കൊട്ടകളും
ബക്രീദ് കാലത്ത്
കൊമ്പുകളില്‍ ചായം തേച്ച
ആട്ടിന്‍കൂട്ടങ്ങളും വില്‍ക്കപ്പെടുന്ന
തെരുവിലൂടെ
മധുരക്കിഴങ്ങും നിലക്കടലയും തേടി
നീ
ഒറ്റയ്ക്ക് തന്നെ നടന്നു.


നിന്റെ സൗന്ദര്യം എന്താണ്?
നിന്റെ നിലപാട് എന്താണ്?
അവര്‍ നിന്നെ ഓട്ടോയില്‍
എവിടെയാണ് ഇരുത്തുന്നത്?
അധികാരികളില്‍ നിന്ന് എത്ര അകലത്താണ്‌ നീ?
വിലപിടിച്ച ഉടുപ്പുകളോട്
പ്രേമമില്ലാത്ത നിന്നോട്
ആര്‍ക്കൊക്കെയാണ് അസൂയ!!
ചരക്കു ലോറിയുടെ മേല്‍ പുതച്ച
താര്‍പ്പായ കണക്കെ
നീ എല്ലാക്കാലവും ഇളകിക്കൊണ്ടിരിക്കും
എന്നാണ് അവര്‍ പാവങ്ങള്‍
ഇപ്പോഴും കരുതുന്നത്.

പക്ഷെ നീ
നിന്റെ ഒഴപ്പ്,
നിന്റെ തിളപ്പ്,
നിന്റെ നര,
നിന്റെ കഴപ്പ്,നിന്റെ കവിളിലെ
കനല്‍പ്പാട്
കാല്‍പ്പാദങ്ങളിലെ എണ്ണിയാല്‍ തീരാത്ത
ചുളിവ്,
പല്ലിലെ കറ,
നെഞ്ചിലെ മിനുത്ത രോമങ്ങള്‍,
കഥ
എല്ലാം
ചോറ്റുപാത്രത്തിലെന്ന കണക്കെ
ചൂടോടെ ചേര്‍ത്തമര്‍ത്തി അടച്ചു വെക്കണം.

മഴ മണക്കുന്ന ഇലകളുള്ള കാട്ടിലേക്ക്
ഒരു ഒച്ചിന്റെ കൂടെ
സൈക്കിള്‍ ചവിട്ടി
പൂമ്പാറ്റകളെ പിന്തുടരുക.
പേരറിയാത്ത പ്രാണികളുടെ
ചിത്രം പകര്‍ത്തുക.
 

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

നീലച്ചടയന്‍ തിരുമ്മിത്തിരുമ്മി ചുവരും ചാരിയിരിക്കുന്നു ചുവന്ന കണ്ണുള്ള ഒരുത്തി
കവിതയിലെ അവസാനത്തെ വരി വിഴുങ്ങണോ ലോകത്തിന് കൊടുക്കണോ എന്നാണ് മുടികൊഴിച്ചിലുള്ള അയാളുടെ
എന്നത്തേയും സംശയം.
അവള്‍ക്കും അയാള്‍ക്കും പുറമേ അടഞ്ഞ ജനലുകളല്ലാതെ അവിടുന്നും ഇവിടുന്നും വേറെയും നൂറാളുകള്‍.
അവര്‍ക്കെല്ലാം വേണ്ടി അവള്‍ അന്നും, കഥ പറഞ്ഞ് തുടങ്ങിയില്ല.

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

മാലിനി നഗരം വരച്ചിട്ട ചായക്കപ്പുകൾ

"ദിവസങ്ങളുടെ  സുവിശേഷത്തിൽ എന്റെ വകയായി ഒരധ്യായം കൂടെ ചേർക്കണം രാജൻ. ഏകാന്തതയുടെ പ്രേതങ്ങളായി ഓർമ്മയിലും, അടിഞ്ഞു ചീഞ്ഞു പോയ മറവിയിലും പിന്നെ എല്ലാക്കാലവും ഓര്ക്കുന്ന ചില പാട്ടുകളുടെയും നല്ല കാറ്റുള്ള ചില ദിവസങ്ങളുടെയും സ്വഭാവം കണക്കെ എന്നെ അങ്ങനെ പോകാൻ വിടുക, അവസാനം വരെ."മാലിനി ആലോചിച്ചു, ഇങ്ങനെ എഴുതിത്തുടങ്ങുമ്പോൾ ഏകാന്തതയുടെയും പൊതുഓർമ്മയുടെയും സുവിശേഷത്തെപ്പറ്റിയും രാജന്റെ എഴുത്തുത്തരവാദിത്തത്തെപ്പറ്റിയും വായനക്കാർക്കുനടായെക്കാവുന്ന സംശയങ്ങളെപ്പറ്റിയും ആലോചിക്കണം.
വർഷങ്ങൾ കൊണ്ട് രാജൻ എത്ര എഴുതിക്കാണും ?  രാജൻ മുറ്റത്ത് നിന്ന് മഴ കൊള്ളുകയാണ്,അവന്റെ പ്രായമുള്ള ഒരുപാട് യുവാക്കൾ ഇരുന്ന് പുകയ്ക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഒരു ചെറിയ വീടിന്റെ മുറ്റത്ത്. ലൈറ്റുകൾ അണച്ച് അവർ പുറത്തെ മഴ അറിയുകയാണ്. പുറത്തിറങ്ങി മഴ നനയണമെങ്കിൽ അവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട്.അവൾ ജനാലയിലൂടെ കൈ നീട്ടി മഴ നനയുകയാണ്‌.മാലിനി.മാലിനിയുടെ അകത്ത് നാട്ടുകാർ കൂട്ടിയിട്ട, ചിതയ്ക്ക് അവർ തന്നെ തീ കൊളുത്തിയിരിക്കുന്നു. അവളുടെ ഓരോ പിറന്നാളിലും അവർ ചിത വലുതാക്കുന്നു, വളർന്ന ഒരു പെണ്ണിന് വേണ്ടുന്ന ചിത.വളർന്നു വഴിതെറ്റാൻ പോകുന്ന ഒരു പെണ്ണിന് വേണ്ട ചിത. അവളുടെ താടിയെല്ലിനോട്‌ ചേർന്നമർന്നു കിടക്കുന്ന മാവിന്റെ വിറകു കഷ്ണങ്ങൾ. അവളുടെ കണ്പീലികളിലും കാൽമുട്ടിലും വിരലുകളിലും കൃത്യമായി ചേർന്ന് നിൽക്കുന്ന തരം വിറകുകൾ. "നിനക്ക് നല്ല ചൂടുണ്ട്, പനിക്കുന്നുണ്ടോ ?" അൻവർ അവളുടെ നെറ്റി തൊട്ടുനോക്കി.അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്ന അരിയിലെക്ക് അവൻ എണീറ്റു. 
   എത്ര വേണമെങ്കിലും കഴിക്കാവുന്ന ചോറും- മെലിഞ്ഞ തൂവെള്ള അരിയുടെ-(വരണ്ട പാടങ്ങളുടെ കുതിരിൽ ചുവന്ന ചേലയുടുത്ത ഒരു എഴുപതുകാരി നിൽക്കുന്നുണ്ട്, വിശ്രമിക്കുകയാണ്,കൊയ്ത്തു പണിയിൽ നിന്ന്), മൂന്നു റൊട്ടിയും നല്ല പുളിപ്പുള്ള നാരങ്ങാ അച്ചാറും തൈരുമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എണീക്കുമ്പോൾ കണ്ണാടിയിൽ ആദിവസം ആദ്യമായി അവൾ അവളെ കണ്ടു. "എന്റെ ഞാൻ". മാലിനി. കഴുത്തെത്തി നില്ക്കുന്ന മുടിയും ഒട്ടും നിറയാത്ത നെഞ്ചും എല്ലാപ്പോഴും കലങ്ങിച്ചുവന്നുകിടക്കുന്ന  കണ്ണുകളും ഉടുപ്പുകളും കാരണം പിങ്ക് ഫ്ലോയ്ഡ് ഫീമെയിൽ എന്ന് ഒരു കൂട്ടുകാരൻ അവളെ വിളിച്ചു, അവള്ക്കത് ഇഷ്ടപ്പെട്ടു.
  വാഷ് ബേസിനിൽ തവിട്ടു നിറമുള്ള ഒരു വണ്ട് വീണുകിടക്കുന്നു.അത്തരമൊന്നിനെ മുമ്പ് പിടിച്ചു കയറ്റുമ്പോൾ വാതകം ചീറ്റി വിരല് വേദനിച്ച്ചതിന്റെ ഓർമ്മയിൽ മാലിനി പിന്തിരിഞ്ഞു. വേണ്ട. വേണ്ടെങ്കിൽ വേണ്ട.പിൻഭാഗത്ത് നിന്നും തള്ളിയെണീപ്പിക്കാനും നോക്കി,നടക്കുന്നില്ല. അനങ്ങുന്നില്ല. അരിപ്പയുടെ കുഞ്ഞു കുഞ്ഞു തുളകളിൽ അമർന്നു നിൽക്കുകയാണ്.അവൾ തൊട്ടപ്പുറത്തെ ബേസിനിൽ കൈ കഴുകി.മറ്റൊരാൾ വരികയും ചോറും കറിയും കുഴഞ്ഞ കൈ കഴുകി കാർക്കിച്ചു തുപ്പുകയും ചെയ്തു.വണ്ടിന് എരിഞ്ഞോ ? പുകഞ്ഞോ ? ശ്വാസം മുട്ടിയോ ? അതിനകത്തൊരു വണ്ട് വീണിരിക്കുന്നു എന്ന് പറഞ്ഞാ അയാൾ ശ്രദ്ധിക്കുമായിരുന്നോ?
  എന്താ ഞാൻ പറഞ്ഞു വന്നത് ? ആ...മാലിനി...മാലിനി എന്ന പെണ്ണ് മയിലിന്റെ കരച്ചിൽ പോലെയാണ് എനിക്ക്. എല്ലാ നേരത്തും എനിക്ക്ഷ്ടമാണ് മയിലിന്റെ കരച്ചിൽ. ആകപ്പാടെ ഒരു സങ്കടമൂഡ്‌..പക്ഷെ നമ്മള് വിചാരിക്കുംപോലെ മയിലിനു അത്ര സങ്കടമൊന്നും ഉണ്ടാകില്ല.കേള്ക്കുന്ന ആളുകൾക്കാണ് അസ്വസ്ഥത...സങ്കടം...പഴയ പ്രേമങ്ങളും ഉടല്ക്കളികളും ഓര്മ്മ വരൽ. മഴക്കാലത്ത് പറയാനേ ഇല്ല.ഞാൻ മയിലുകളുമായി പ്രേമത്തിലാണ്,എന്റെ എല്ലാ അവസ്ഥകളിലും.വലിയ വലിയ പാറകളിലാണ് അവളുടെ ഉറക്കം.ഉറങ്ങിയെണീറ്റ് പട്രോളിംഗ് ജീപ്പുകളുടെ മുന്നിലേക്ക് കുനിഞ്ഞ് മുഖം കഴുകി മുറിയിലേക്ക് നടന്നു പോകാറാണ് പതിവ്.ഞാൻ വല്ലപ്പോഴും മാലിനിയെ കാണുന്നത് അങ്ങനെയാണ്. കാഴ്ചയിൽ അസാധാരണം എന്ന് തോന്നിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി.

 "നമ്മുടെ അപഥ  സഞ്ചാരങ്ങൾ,
തുറന്ന കത്തുകൾ,
ചിത്രങ്ങൾ,
കൊലമരുന്നുകളിൽ നിന്ന് 
അമ്മയുടെ കൊതി  കൊണ്ടുമാത്രം 
ഭൂമിയിലെത്തിയ കുഞ്ഞിനെക്കണക്കെ,
അത്ഭുതപ്പെട്ടും ആശ്ച്ചര്യപ്പെട്ടും 
ഞാൻ ജീവിച്ചു തീർക്കട്ടെ."
 കടും ചുവപ്പ് ചായം കൊണ്ട് കൂട്ടുകാരിയുടെ മുറിയുടെ ചുവരിൽ ഇങ്ങനെ എഴുതുകയാണ് മാലിനി.
എഴുതിക്കഴിഞ്ഞ് അവൾ കൂട്ടുകാരിക്കടുത്ത് ,ഇന്നേരത്ത് ഭൂമി കുലുങ്ങിയാലുണ്ടായെക്കാവുന്ന ബഹളങ്ങളെ പറ്റി ആലോചിച്ചു. അലമാരയിലെ ഉടുക്കാത്ത ഉടുപ്പുകൾ  നേപ്പാളിലെത്തിക്കും എന്നും ആലോചിച്ച് കമിഴ്ന്നും ചെരിഞ്ഞും കിടന്നു. അത് കഴിഞ്ഞ് മലർ ന്നു   കിടന്ന്  നിശ്വസിച്ചു. അപ്പോൾ കറുത്ത കമ്പിളി കണക്കെ അവളുടെ മുടി മാലിനിയുടെ മുഖം മറച്ചു. മേൽ മറച്ചു,പിന്നെ അവൾ തന്നെ ഒരു പുതപ്പായി. 
 വേറൊരു ദിവസം ഞാൻ അവള്ക്ക് നേരെ എന്റെ ബൈക്ക് കൊണ്ടുപോയി. കുത്തേണ്ടതായിരുന്നു ഞാനവളെ.സത്യം പറഞ്ഞാൽ ഇരുട്ടത്ത് എനിക്ക് മനസ്സിലാകാഞ്ഞതാണ്.മനസ്സിലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു?അവൾ ഒരൊറ്റക്കൈകൊണ്ട് എന്റെ വണ്ടി പിടിച്ചു നിർത്തി. എനിക്ക് വിയർത്തു.ഞാൻ വേഗത്തിൽ വണ്ടിയോടിച്ച് പോയി. അവൾ നിന്നെടത്തു തന്നെ നില്ക്കുകയാണ്.ഞെട്ടിക്കാണണം. രാത്രിയിൽ, അതും ആ മുളക്കാടിനടുത്ത്! പക്ഷെ അവളെന്റെ താടിക്ക് പിടിച്ച് കവിളത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ഒരു രംഗമാണ് ബ്രേക്ക് കയ്യിൽ കിട്ടിയ നിമിഷം,അവളുടെ ചൂടുള്ള കൈ എന്റെ കൈമേൽ അമർന്നപ്പോൾ എന്റെ മനസ്സിൽ വന്നത്.പിന്നെ ഞാൻ എങ്ങോട്ടാണ് പോയതെന്ന് എനിക്കോർമ്മയില്ല. അന്ന് രാത്രി മാലിനി മുറിയിലായിരിക്കും ഉറങ്ങിക്കാണുക. മുറിഞ്ഞു മുറിഞ്ഞു വീശുന്ന വലിയ കാറ്റിൽ,എനിക്കോ അവള്ക്കോ പേരറിയാത്ത മരത്തിന്റെ ഇലകൾ കിടക്കയിലേക്ക് വീഴുന്നുണ്ടായിരിക്കും.
  ചുവരിലൊട്ടിച്ച ബാന്റ് എയ്ഡിൽ ആണ് 
  കഥ എഴുതിത്തുടങ്ങുന്നത്.
  ഓടുന്ന സൈക്കിൾ ചക്രങ്ങളുടെ വേഗമാണ് ഉറുമ്പുകൾക്ക്.
  കാൽ വിരലുകളിൽ ഒരു പെരുപ്പുണ്ട്,
  ഇരുചക്രവാഹനത്തിന്റെ ചക്രങ്ങൾ കണക്കെ 
  എപ്പോഴും വിഴുങ്ങാവുന്ന ഒരു വേഗമാണ് ആളുകൾക്ക്,
  ചില വണ്ടികൾക്കും. 
  നില്ക്കുന്ന ഓരോ ആളിലേക്കും എന്റെ നിഷ്കളങ്കത പിഴിഞ്ഞ് തെറിപ്പിച്ച് 
  ദാ, ഞാനിറങ്ങുന്നു,ഇന്നും.
മൂന്നാലു  കഷ്ണം ബ്രെഡ്‌.ആദ്യത്തെ കഷ്ണം ആരും തിന്നാറില്ല. അത് അവസാനം വരെയും താഴേക്ക് ഇറങ്ങിയിറങ്ങിപ്പോകും. ആദ്യത്തെ കഷ്ണം അവസാനത്തെ കഷ്ണമാകും.മാലിനി അത് തിന്നും. ക്ലാസ്സിലെത്താൻ ഇന്നും വൈകും. കസേരയിൽ കയറി കുത്തിയിരിക്കും. ഉറക്കം വരുമ്പോ മറ്റെല്ലാവരും ചെയ്യുമ്പോലെ പുറത്തിറങ്ങി മുഖം കഴുകും. 
 ഞാനെന്റെ മുറിയിലിരുന്ന് പാട്ട് കേൾക്കുകയാണ്...
 



എല്ലാ വാതിലുകളും അടച്ചിട്ട്,ഉറക്കെയുള്ള പതിഞ്ഞ സംഗീതത്തിൽ തനിയെ ലയിച്ച് നൃത്തം ചെയ്യുകയാണ് മാലിനി.ഉടലിനെ മൊത്തം കാൽ വിരലുകളിലെക്ക് കൊണ്ടുവന്നു നിർത്തി.ടിഷ്യൂ പേപ്പർ കണക്കെ, ഒരു കഷ്ണം പുത്തരെക്കുല് കണക്കെ,അല്ലെങ്കിൽ കനം കുറഞ്ഞ ഒരു കടലാസുകനക്കെ മുറിയിൽ പാറി നടക്കുന്നു.ഇങ്ങനെ ചെയ്യുന്നത് ആത്മരതിയുടെ വേറൊരു വേർഷനാണ്. അതായത് ഒരാള് അയാളുടെ ഉടലിനെ മനസ്സിനോട് അത്രയ്ക്ക് ചേര്ത്തു നിർത്താൻ കഠിനമായി ശ്രമിക്കുന്നു.ഒരാൾക്കും ഉപകാരമില്ലാത്തതായി ലോകത്ത് ഒരു ചുവടു പോലുമില്ല. ഒരു വിരലനക്കം പോലുമില്ല. എല്ലാവരും എല്ലാവരുടെതും ആണ് എന്നാൽ ഒരാള് ആരുടെതുമല്ലാതാകുന്നത് അയാളുടെ മരണത്തിനു മുന്പെയും ആകാം. ഇവടെ അയാൾ ശരിക്കും ലിംഗഭേദമില്ലാത്ത വാക്കാണ്‌. അത് അങ്ങനെ വായികുമെങ്കിൽ നന്ന്. ഞാൻ പറഞ്ഞു വന്നത് മാലിനിയെക്കുറിച്ചാണ്. മാലിനിക്ക് ഈ ലോകത്ത് ഇല്ലാത്ത ഇടങ്ങളെപ്പറ്റിയാണ്.മാലിനിക്ക് ഇന്നേ വരെ അറിയാത്ത മണങ്ങളെപ്പറ്റിയാണ്‌.മണങ്ങൾ എന്ന് വെച്ചാൽ എല്ലാ തരത്തിലുമുള്ളവ.ഒരു പെണ്ണ്‍ അവളുടെ ഇരുപതുകളിലെത്തും മുമ്പ് മണക്കാൻ വലിയ ഇടയില്ലാത്തവ.പക്ഷെ അവയെല്ലാം മാലിനി അറിഞ്ഞുകാണും.

. ഇങ്ങനെ മാലിനിയെക്കുറിച്ച് പറഞ്ഞാൽ എപ്പോഴും ഞാൻ ഒരാള്ക്ക് കിട്ടാതെ പോകുന്ന സംഗതികളെക്കുറിച്ച് പറയും.മാലിനിക്ക് ഒട്ടകങ്ങളെ ഇഷ്ടമാണ്.ഒട്ടകക്കമ്മൽ,ഒട്ടകച്ചിത്രമുള്ള ടീ ഷർട്ട്,പുള്ളികളുള്ള ചുവന്ന തുണികൊണ്ടുള്ള ഒട്ടകച്ചിത്രമുള്ള ചെറിയ നോട്ട്ബുക്ക്,അതും രാജസ്ഥാനിലെ ഒരു റീഹബിലിറ്റെഷൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയത്.എന്തോ തേടിയാണ് ഒട്ടകം എപ്പോഴും നടക്കുന്നത്. എല്ലായിടത്തും എന്തോ തിരയുന്ന വലിയ നീണ്ട കഴുത്ത്. ഒട്ടകങ്ങളെ എന്തിനാണ് അവൾ അത്രയധികം സ്നേഹിക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല. എന്റെ  നേരങ്ങളിലെല്ലാം അവളും അവളുടെ ഒട്ടക ഒബ്സഷനും കയറി വന്നു ശല്യമായിത്തുടങ്ങിയപ്പോൾ ഞാൻ അവളെ കാണാൻ തീരുമാനിച്ചു.പക്ഷെ എനിക്കവളെ അറിയില്ല,മാലിനി എന്റെ ആരുമല്ല

2015, ജൂൺ 20, ശനിയാഴ്‌ച

ഒരു പഴേ ഫ്ലോറാ പെൻസിൽ

"ഒറങ്ങ്യാപ്പോരെ, സ്വപ്നോം കണ്ട് ?"
"കാണാറില്ല ഇപ്പൊ"
"കഥ പറേണ ?"
"ഏതാ.."
"പെൻസിലിന്റെ ?" 
"ഒരു ഫ്ലോറാ പെൻസിൽ" 
"മം "
"അതാണെങ്കി ഒരു പഴേ ബുക്സ്ടാളിന്റെ ഒരു മൂലക്ക്, പയകിത്തേഞ്ഞു ബസാറിലെ പൊടി പുതഞ്ഞ് അങ്ങനെ ഇരിക്കുവാ...അപ്പൊ ആണ് ഒരു കിറുക്ക് പെണ്ണ് ആ വയിക്ക് വരുന്നത്.."
"മം "
"പയേ പെൻസിലാനല്ലൊ 
എന്നിട്ട് ..
ഒന്ന് എനക്കും വേണല്ലോന്ന് , അങ്ങനെ ഓളൊരു പെൻസിലും ബാങ്ങി മയ്യത്ത് ചളി പുളി റോഡില്ക്കൂടി നടക്കാൻ തൊടങ്ങി."
"എന്നിട്ടോ "
"എന്നിട്ട് പെൻസില് ആകെ വല്ലാണ്ടായി ."
"മം "
"വേണ്ടേരുന്നൂ ന്നു തോന്നി 
ചാകാനല്ല സൂക്ഷിക്കാന കൊണ്ടോന്നെ ന്ന് ഓള് പറഞ്ഞിട്ടും പെൻസിലിനു സമാധാനോല്ല."
"മം" 
"എന്റെ  മേശേൽ വെറ്തെ ഇങ്ങനെ ഇരുന്നോണ്ടാ മതി , പെന്സില്നു പക്ഷെ പഴേ കട..പഴേ സ്ഥലം...പഴേ പൊടി   എല്ലം മതിയേരുന്നു."
"മം "
"പല പ്രാവശ്യം പിന്നെ ഒളിച്ചോടാൻ നോക്കി 
ഓൾക്ക് അത്രക്ക് ഇഷ്ടായ്രുന്നു 
പിങ്ക് പൂക്കൾ...പച്ച ഇലകൾ ആകെ സമധാനോള്ള പെൻസിൽ.അയ്നെ കണ്ടോണ്ടിരിക്കാൻ..."
"ആവ് യെന്തൊരു പ്രേമാ "
"പക്ഷെ പെൻസിൽനു ഇതൊന്നും അത്ര പിടിച്ചേയില്ല...പഴേ കട,പഴേ പൊടി പഴേ കാലം ...നൊസ്താാാൾജിയ."
"എന്നിട്ടെന്തായി ?"
"എന്താവാൻ ? ഓള് പെൻസിൽനെ ഒന്നും ചെയ്തില്ല 
അങ്ങനെ സൂക്ഷിച്ചു,പ്രാന്തെടുക്കുമ്പോ ഒന്നാകെ ചെത്തിച്ചെത്തി കൊന്നുകളയാൻ!"
"രസണ്ട് "
"രസോല്ല,ഇത് രസോല്ലാത്ത കഥയ"
"അതെന്താ ?"
"പെൻസില് ഓളെ പ്രേമിക്ക എപ്പാന്നറിയോ 
പെന്സിലിനു ജീവിതം മടുത്ത് ഓൾടെ കത്തിക്ക് തലവെച്ച് കൊടുക്കുമ്പോ...ഓൾടെ കുറിപ്പുകൾ ഏറ്റുവാങ്ങി ഉത്തരവാദിത്തത്തോടെ എഴ്തുമ്പോ 
ലെഡ് ഛർദ്ദിക്കുമ്പോ 
അർബുദം പിടിച്ച പോലത്തെ ആത്മാവ് തുറന്നിട്ട്‌ മലര്ന്നു കിടന്ന് അത് പെടക്കും 
എനിം കൊറേക്കൊറെ എഴ്താൻ പറേം 
ഇങ്ങനാണ് കഥെലെ തിരിവ്."
"ഇഷ്ടായി..."

2015, മാർച്ച് 28, ശനിയാഴ്‌ച

കള്ളിമുൾത്തലകൾ

ഓളത്തിലൊഴുമ്പോൾ കിളിക്ക് മുടിയുണ്ടാകില്ല.
തലയിൽ
കാറ്റിനുറയാൻ പോലും
ഒരിത്തിരി മുടിയുണ്ടാകില്ല.
കിളിക്കിനി ചുവന്ന തൂവാല വലിച്ചു കെട്ടാം 
ഇടയ്ക്കിടെ ഒഴുക്കിലിറങ്ങാം
കഴുത്തു മൂടാനോ കഴുത്തു മൂടാനോ
കഴുത്തുമൂടിക്കനപ്പിക്കാനോ ഇനി മുടിയില്ല മുടിയില്ല!
ഹോ ഹോ മുടിയില്ല!
നീന്തുമ്പോൾ പൂച്ചക്ക് മുടിയുണ്ടാകില്ല
മീനുകളെ നേരിട്ട് നീന്തിച്ചെന്നു പിടിക്കുന്നേരമൊന്നും
പൂച്ചക്ക് മുടിയില്ല,നീളൻ ചുരുളുകളില്ല
കടുംവെയിലത്ത് ആയിരം വാര നടന്നിട്ടും
എത്താഞ്ഞിട്ടു തന്നെയാണ്,
അല്ലാതെ വിശന്നിട്ടല്ല
പൂച്ച പുഴയിൽ ചാടിയത്.
ഒട്ടകത്തിനു ജലദോഷം വന്നത് എന്നിട്ടാണ്,
മഞ്ഞു തുറന്നു തുറന്നു പോകാൻ
തലയിൽ ഒരിത്തിരി കൂരമ്പുമുടി ഇല്ലായിരുന്നു.
എത്ര വിറച്ചിട്ടും തുമ്മീട്ടും
മൂക്കൊലിച്ചിട്ടും
ഒട്ടകത്തിനു മടുത്തില്ല
കാലാണെങ്കിൽ മുട്ടോളം
മഞ്ഞിലാഴുന്നുണ്ട്
മേലാണെങ്കിൽ...
ചെവിയാണെങ്കിൽ...
വാലാണെങ്കിൽ...
കള്ളിമുൾപ്പൂക്കാലം കണക്കെ
വെളുപ്പിനുള്ളിൽ ഒട്ടകം നിറങ്ങൾ കണ്ടു
കള്ളിമുൾപ്പൂക്കൾ.
ഞാൻ ഒട്ടകം.
ഞാൻ ഒട്ടകം.
പൂക്കൾ കരഞ്ഞു.
എത്ര കാത്തിരുന്നിട്ടും ഒട്ടകക്കൂട്ടംവന്നില്ല.
മഞ്ഞ് നന്നേ പിടിച്ചു.
തലയില നിറയെ പൂക്കൾ
ചെവിയിലൂടെ പണ്ട് തിന്ന ചിലന്തികൾ
പുറത്തോട്ട് പ്രേത പ്രവേശനം.
ഒട്ടകം ഒന്നും കണ്ടില്ല
ചിരിച്ചു.
മഞ്ഞിൽ ഇല്ലാത്ത നിറങ്ങൾ കണ്ടു
അതിരിലെവിടെയോ നിന്ന്
സ്വന്തം നെറ്റിയിലേക്ക് ഉമ്മ വെച്ച
ഒരു തോക്കിൽ നിന്ന്
കുമുകുമാന്ന് സ്വന്തം ചോര ഒഴുകുന്നതും കണ്ടു.

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഇങ്ങന നോക്കണ്ടാ ട്ടാ

ഞാനും നീയും കുശുകുശുത്തപ്പോം,
ഞാനും നീയും കുളിക്കാതെ,മുടി ചീകാതെ നടന്നപ്പോം, 
ഞാനും നീയും ചെറ്യേ ഹോട്ടലിലെ 
അടുപ്പിച്ചിട്ട സ്റ്റൂളുകളിൽ 
ചേർന്നിരുന്നപ്പോം,
ഞാനും നീയും വല്യ ഒച്ചേൽ 
പൊട്ടിച്ചിരിച്ചപ്പോം, 
ഞാനും നീയും വഴി മുടക്കി നിന്ന് 
സിഗർത്ത് വെലിച്ചപ്പോം,
ഞാനും നീയും ചങ്കു വലിഞ്ഞ് 
മുദ്രാവാക്യം വിളിച്ചപ്പോം, 
ഞാനും നീയും മതില് ചാരി നിന്ന് 
ചുരുട്ടിയപ്പോം, 
ഞാനും നീയും അടച്ചിട്ട മുറീലിരുന്ന് 
സിനിമ കണ്ടോണ്ടിരുന്നപ്പോം,
ഞാനും നീയും കമിഴ്ന്നും മലന്നും കെടന്ന് 
ഒറങ്ങുമ്മുമ്പേ
പാതിക്കണ്ണിലെക്കൂടെ പ്രേമത്തോടെ 
നമ്മളെ നോക്കിയപ്പോം 
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം 
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം എല്ലാം
ആ പ്രാന്തമ്മാര് നമ്മളെ 
നോക്ക്ന്നുണ്ടായിരുന്നൂന്ന്

2015, ജനുവരി 8, വ്യാഴാഴ്‌ച

സ്വന്തമായി ഒരു കാക്കയെ വേണം

സ്വന്തമായി ഒരു കാക്കയെ വേണം 
ചിറകിൽ പുതച്ചിരുന്നു നാട് തെണ്ടാനോ 
കണ്ണിൽ കറുപ്പ് തേച്ചു കൃഷ്ണ മണി കറുപ്പിക്കാനോ അല്ല 
എന്റെ കാക്ക എല്ലാ കാലങ്ങളിലേക്കും വേണ്ടി 
എന്റെ കാക്ക എല്ലാ കാടുകൾക്കും വേണ്ടി 
എന്റെ കാക്ക എല്ലാ മുന്നേറ്റങ്ങൾക്കും വേണ്ടി 
തൊണ്ട പൊട്ടിക്കുമെന്നുമല്ല 
ഈയൊരു കാക്കയ്ക്ക് 
എന്റെ പ്രണയങ്ങളുമായോ 
ആർത്തവച്ചോരയുമായോ കലിപ്പുമായൊ ആരാന്റെ കഴപ്പുമായോ 
എന്നെക്കണ്ടപ്പോൾ പൊങ്ങിയ ലിംഗവുമായോ 
യാതൊരു ബന്ധവുമില്ല 
ഈ കാക്ക കരയുന്നത് 
ചിരിച്ചുകൊണ്ടാണ്-ഇതിനെല്ലാം കളിയാണ് തമാശയാണ് 
ഞാൻ ചാകുമ്പോൾ,പറഞ്ഞിട്ടുണ്ട് 
എന്റെ കണ്ണിലെയും ചെവിമടക്കുകളിലെയും 
ജടകളിലെയും നെഞ്ചിൻ കൂട്ടിലെയും 
കാൽമുട്ടുകളിലെയും അസ്വസ്ഥത 
കൊത്തിയെടുത്ത് 
തുപ്പലിലും തീട്ടത്തിലും  മുക്കിയുണക്കിയെടുത്ത് 
നാട്ടു മൈതാനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് 
തൊലിയിൽ  പൊതിഞ്ഞ പുസ്തകങ്ങൾ 
എല്ലാ കുട്ടികൾക്കും  വായിക്കാൻ കൊടുക്കണമെന്ന് 
ഓരോ പല്ലിന്റെയും മഞ്ഞ നിറം കൊണ്ട് നഗരമാകെ ചായം തേക്കണം 
നമ്മൾ കുടിച്ച കട്ടൻ ചായയുടെ പേരിൽ നഗരം മഞ്ഞിക്കട്ടെ
പിന്നെ ചെയ്യേണ്ടത് 
മരിക്കുമ്പോഴും ഞാൻ ആർത്തവത്തിലായിരിക്കും 
കാരണം എന്റെത്,എങ്ങനെയും മരിച്ചില്ലെങ്കിൽ 
അതൊരു ആത്മഹത്യയായിരിക്കും 
കാക്ക ആ ചോരയാണ് ശേഖരിക്കാൻ പോകുന്നത് 
കാക്ക ആ ചോരയാണ് ചുളുങ്ങാത്ത വെള്ളക്കുപ്പായങ്ങളിൽ തൂവാൻ പോകുന്നത് 
അമ്പല നടയിൽ,കൊട്ടിലുകളിൽ 
വിശ്വാസത്തിന്റെ തേങ്ങപ്പൂളുകളിൽ കാക്ക അത് തൂവും 
കാക്ക ആ ചോരയാണ് നാട് മുഴുവൻ തൂകാൻ പോകുന്നത് 
അന്നേ കറുപ്പും,കറുത്ത ചുവപ്പും ,വെളുത്ത ചുവപ്പും 
പിന്നെ ഇന്ന് വെറും ചുവപ്പും തീണ്ടലായിരിക്കെ 
അന്നേ പൊള്ളിയ പോറിയ മുലകളിൽ 
കറുത്ത മുലകളിൽ വെളുത്ത കൈ വെച്ച് 
അളന്ന ശ്വാസത്തിന്റെ വേഗവും താളവും 
ഇന്നത്തേക്ക് കൊല്ലങ്ങൾ കൊണ്ട് പെരുത്തിരിക്കുന്നു 
കാലുകൾ ഉരിപ്പിൻ തണ്ട് കണക്കെ കനത്തിരിക്കുന്നു 
കാക്കേ എന്റെ കാലിലെ കനത്ത രോമമെടുത്ത് സൂക്ഷിക്കുക 
ഞാനത് പിഴുതു കളയാറില്ല 
കളഞ്ഞത് പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല 
തോക്കുകളിൽ ഉണ്ടകൾക്ക് പകരം ചോര നിറയ്ക്കുക 
അതിനു തുളയ്ക്കാനാകാത്ത കടുപ്പങ്ങളില്ല ഇല്ല 
എനിക്ക് വേണ്ടി 
എനിക്ക്  കിട്ടാത്ത വറ്റിന്റെ പേരില് 
എന്റെ ചത്ത കിനാക്കളുടെ പേരില് 
എന്റെയും എന്റെ കൂട്ടുകാരുടേം വിണ്ട കാൽമടമ്പ് കളുടെ പേരില് 
കേട്ട തെറി വാക്കുകളുടെ പേരില് 
അത്രയും നാൾ ആരുമില്ലാക്കാട്ടിൽ 
ഏറുമാടത്തിൽ കിനാവ്‌ കണ്ടിരുന്ന കാക്ക 
ഉറക്കം കളഞ്ഞു കുളിച്ചു വരും.
പറന്നു പറന്നു വരും.