കണ്ടോ
കാരിരുമ്പിൽ പൊതിഞ്ഞ
ഒരു വായുഗോളം ?
അതെന്റെ തടവറ.
എന്റെ തുപ്പലിൽ
എനിക്ക് വേണ്ടാത്ത രുചികൾ കലങ്ങി,
എന്റെ ചോരയിൽ
എന്റെ സ്വപ്നത്തിന്റെ
ശവം മലർന്നു കിടക്കുന്നു.
എനിക്കിനി ഒരു പുലരിയേ ഉള്ളൂ.
അന്ന് ഞാൻ
ചുവന്ന ചെമ്പരത്തികൾ
കടിച്ചു തിന്നും ,
ഒന്നും വേണ്ടാത്ത എന്നെ നിർബന്ധിച്ചു തീറ്റിച്ച
അരുചികൾ
ഇതളുകൾ വടിച്ചെടുക്കട്ടെ.
ഞാനന്ന് ചിരിക്കും.
അതിൽ
എല്ലാ വെടിയുണ്ടകളും പൊടിഞ്ഞു പോവും.
എന്റെ മനുഷ്യർക്കെതിരായ എല്ലാ കടലാസുകളും
അക്ഷരങ്ങളും
അപ്രത്യക്ഷമാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ