2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കണ്ടോ കാരിരുമ്പിൽ പൊതിഞ്ഞ ഒരു വായുഗോളം ? അതെന്റെ തടവറ. എന്റെ തുപ്പലിൽ എനിക്ക് വേണ്ടാത്ത രുചികൾ കലങ്ങി, എന്റെ ചോരയിൽ എന്റെ സ്വപ്നത്തിന്റെ ശവം മലർന്നു കിടക്കുന്നു. എനിക്കിനി ഒരു പുലരിയേ ഉള്ളൂ. അന്ന് ഞാൻ ചുവന്ന ചെമ്പരത്തികൾ കടിച്ചു തിന്നും , ഒന്നും വേണ്ടാത്ത എന്നെ നിർബന്ധിച്ചു തീറ്റിച്ച അരുചികൾ ഇതളുകൾ വടിച്ചെടുക്കട്ടെ. ഞാനന്ന് ചിരിക്കും. അതിൽ എല്ലാ വെടിയുണ്ടകളും പൊടിഞ്ഞു പോവും. എന്റെ മനുഷ്യർക്കെതിരായ എല്ലാ കടലാസുകളും അക്ഷരങ്ങളും അപ്രത്യക്ഷമാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ